ആലപ്പുഴ: യുവാവുമായുള്ള വാക്കേറ്റത്തിന്റെ പേരിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ. അരൂർ സ്വദേശി കാർത്തിക് (22) ആണ് പിടിയിലായത്. തൊടുപുഴ സഹകരണ ലോ കോളേജിലെ നിയമ വിദ്യാർത്ഥിയാണ് കാർത്തിക്.
തിരുവോണ ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വട്ടക്കേരി സ്വദേശി ജോർജിന്റെ വീട്ടിലാണ് പ്രതികൾ ആക്രമണം നടത്തിയത്. ഗേറ്റ് തകർത്തെത്തിയ സംഘം വീടിന്റെ വാതിൽ പൊളിച്ച് ജോർജിനെയും ഭാര്യയെയും ആക്രമിച്ചു.
സംഭവത്തിൽ ജോർജിനും (62) ഭാര്യ മേരിക്കും (58) പരിക്കേറ്റിരുന്നു. ഇവരുടെ മകൻ നിഖിലുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.















