ന്യൂഡൽഹി : ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ സുപ്രീം കോടതിയെ സമീപിച്ച് യുവതി. 24 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചതിനെ തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഹർജി അടിയന്തിരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
25 വയസുകാരിയായ അവിവാഹിതയാണ് ഗർഭഛിദ്രം നടത്താൻ ഗർഭഛിദ്രം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ യുവതിയുടെ ആവശ്യം കോടതി നിഷേധിക്കുകയായിരുന്നു.തന്റെ പരാജയപ്പെട്ട ബന്ധം ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. അവസാന നിമിഷത്തിൽ പങ്കാളി തന്നെ ഉപേക്ഷിച്ചെന്നും യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം നിലവിൽ ഗർഭം അവസാനിപ്പിക്കുന്നത് കുഞ്ഞിനെ കൊല്ലുന്നതിന് തുല്യമാകുമെന്നും കുഞ്ഞിനെ ദത്തെടുക്കാൻ വിട്ടുകൊടുക്കാമെന്നുമാണ് കോടതി യുവതിക്ക് നിർദ്ദേശം നൽകിയത്. ചട്ടം അനുസരിച്ച് ബലാത്സംഗത്തിനിരയായവർ, പ്രായപൂർത്തിയാകാത്തവർ, ഗർഭാവസ്ഥയിൽ മാര്യേജ് സ്റ്റാറ്റസ് മാറിയ സ്ത്രീകൾ, മാനസികരോഗികളായ സ്ത്രീകൾ, അല്ലെങ്കിൽ ഗർഭത്തിന് വൈകല്യമുള്ള സ്ത്രീകൾ എന്നിവർക്ക് മാത്രമേ 24 ആഴ്ച വരെയുള്ള ഗർഭം അവസാനിപ്പിക്കാൻ അനുവാദമുള്ളൂ എന്ന് കോടതി പറഞ്ഞു.
അതേസമയം, യുവതിയുടെ ഹർജി കോടതി തീർപ്പാക്കിയിട്ടില്ല. പകരം ഹർജി നിലനിർത്തുകയും അതുമായി ബന്ധപ്പെട്ട നിയമ സാധുത പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. 20 ആഴ്ചകൾക്ക് ശേഷം ഗർഭം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.
വിവാഹിതയല്ലാത്ത സ്ത്രീ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെ ഗർഭിണിയാവുകയാണെങ്കിൽ അവർക്ക് 2003ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി റൂൾ (എം.ടി.പി) പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
Comments