അബുദാബിയിൽ രാമക്ഷേത്രം പോലൊരു മഹത്തായ ക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി 14 ന് വസന്ത പഞ്ചമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും . 27 ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് .
6 വർഷം മുമ്പാണ് ക്ഷേതത്തിന് ശിലാസ്ഥാപനം നടന്നത് . ക്ഷേത്രത്തിന്റെ പ്രധാന താഴികക്കുടം അറബി വാസ്തുവിദ്യയിലാണ് ഒരുക്കിയത് . ഭൂമി, വെള്ളം, അഗ്നി, ആകാശം, വായു എന്നിവയ്ക്കൊപ്പം ചന്ദ്രനെയും പ്രതിനിധീകരിക്കുന്നു. എല്ലാ മതങ്ങളെയും സ്വാഗതം ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യൻ, അറബ് സംസ്കാരങ്ങളുടെ സമന്വയത്തിന്റെ ഉദാഹരണമായിരിക്കും.
700 കോടി മുടക്കി നിർമ്മിച്ച ഈ ക്ഷേത്രത്തിൽ ഇരുമ്പും ഉരുക്കും ഉപയോഗിച്ചിട്ടില്ല. സ്തംഭം മുതൽ മേൽക്കൂര വരെ കൊത്തുപണികൾ നടത്തിയിട്ടുണ്ടെന്ന് സന്നദ്ധപ്രവർത്തകനായ യോഗേഷ് തക്കർ പറഞ്ഞു. 700 കണ്ടെയ്നറുകളിലായി 20 ടണ്ണിലധികം കല്ലും മാർബിളും ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചു. 10,000 പേർക്ക് ക്ഷേത്രത്തിൽ ഒരുമിച്ച് പ്രാർത്ഥിക്കാനാകും.
ക്ഷേത്രത്തിന്റെ ചുവരുകളിൽ അറബിക് മേഖല, ചൈനീസ്, ആസ്ടെക്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽ നിന്നുള്ള 14 കഥകൾ വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം കാണിക്കും.
ഏഴ് എമിറേറ്റുകളിൽ നിന്നും മണൽ കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ മണൽക്കൂന നിർമിച്ചിട്ടുണ്ട്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനം പ്രധാന കവാടത്തിന് ഇരുവശത്തുമായി ഒരുക്കിയിട്ടുണ്ട് .96 വർഷത്തെ തപസ്സിനെ പ്രതിനിധീകരിക്കുന്ന 96 മണികൾ ഗംഗയുടെ തീരത്ത് സ്ഥാപിച്ചിട്ടുണ്ട്.
UAE യുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് കൊടുമുടികളാണ് ക്ഷേത്രത്തിനുള്ളത്. രാമ-സീത, ശിവ-പാർവ്വതി എന്നിവരുൾപ്പെടെ ഏഴ് വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ ഉണ്ടാകും.മുഴുവൻ രാമായണവും ജഗന്നാഥ യാത്രയും ശിവപുരാണവും ചുവരുകളിലെ കല്ലുകളിൽ കൊത്തിവച്ചിട്ടുണ്ട്