കോഹിമ : നാഗാലാൻഡിൽ 31 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ റെയ്ഡിലാണ് വൻ തുക എൻഫോഴ്സ്മെന്റ് കണ്ടെടുത്തതെന്ന് തിരഞ്ഞെടുപ്പ് മേധാവി അറിയിച്ചു.
ജനുവരി 18-ന് തിരഞ്ഞെടുപ്പ് തിയതി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപന തിയതി മുതൽ ഫെബ്രുവരി 3 വരെ 31,03,03,137 കോടി രൂപയാണ് ഏജൻസി പിടിച്ചെടുത്തത്. ഇതിനുപുറമേ 3,02,02,492 രൂപ വിലമതിക്കുന്ന 40,925.65 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 21,77,17,800 രൂപ വിലമതിക്കുന്ന 3.06 കിലോ മയക്കുമരുന്നും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. 28,96,37,474 രൂപ വിലമതിക്കുന്ന മറ്റ് നിരോധിത വസ്തുക്കളും കണ്ടെടുത്തതായി പോൾ റഗുലേറ്ററി ബോഡി അറിയിച്ചു.
എന്നാൽ ഫെബ്രുവരി 7 വരെയുള്ള തിരച്ചിലിൽ 20,32,349 ലക്ഷം രൂപയുടെ സാധനങ്ങളാണ് കണ്ടെടുത്തത്. 60,000 രൂപ വിലമതിക്കുന്ന 491.08 ലിറ്റർ മദ്യവും 4,21,076 ലക്ഷം രൂപ വിലമതിക്കുന്ന 0.0125 കിലോ ബ്രൗൺ ഷുഗറും കണ്ടെത്തി. 6,909 എസ്പി കാപ്സ്യൂളുകളും ചുമയ്ക്കുളള നിരവധി സിറപ്പുകളും ഉൾപ്പടെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 27-ന് നാഗാലാൻഡിലും മേഘാലയിലും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 2-നാണ് വോട്ടെണ്ണൽ നടക്കുക.
Comments