ബംഗളൂരു : 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റ് നവംബർ 27 ന് രാവിലെ 9.28 ന് ടേക്ക് ഓഫ് ചെയ്യും. ലിഫ്റ്റ് ഓഫ് ചെയ്തതിന് ശേഷം 27 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം.
ഇസ്റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം .
വിക്ഷേപണത്തിൽ പ്രധാനമായും ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് -3 ഉപഗ്രഹം തന്നെയാണ്. ഒപ്പം യുഎസിൽ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3.
കാര്‍ട്ടോസാറ്റ് 2നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ് 3-ക്ക് സാധിക്കും കാലാവസ്ഥ മാപ്പിങ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം.യുഎസ് നാനോ ഉപഗ്രഹങ്ങളിൽ 12 എണ്ണം ഫ്ലോക്ക് -4 പി വിഭാഗത്തിൽപെട്ട ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങളാണ്. പതിമൂന്നാമത്തേത് കമ്മ്യൂണിക്കേഷൻ ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്ബെഡുമാണ്.
റോക്കറ്റ് പറന്നുയർന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാൽ കാർട്ടോസാറ്റ് -3 ഭ്രമണപഥത്തിൽ വിന്യസിക്കും. ബഹിരാകാശത്ത് അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി.
97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റ് -3 സ്ഥാപിക്കുക. തൊട്ടുപിന്നാലെ യുഎസിന്റെ 13 നാനോ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് ഭ്രമണപഥത്തിലെത്തും. അവസാന നാനോ ഉപഗ്രഹം പിഎസ്എൽവി റോക്കറ്റിന്റെ ലിഫ്റ്റ് ഓഫിൽ നിന്ന് 26 മിനിറ്റ് 50 സെക്കൻഡിലാകും ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടുന്നത് .
44 മീറ്റർ ഉയരമുള്ള, ഏകദേശം 320 ടൺ ഭാരമുള്ള പിഎസ്എൽവി-എക്സ്എൽ നാല് സ്റ്റേജ് എൻജിൻ റോക്കറ്റാണ്. ഇത് ഖര ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്നു. പ്രാരംഭ ഫ്ലൈറ്റ് ഘട്ടത്തിൽ അധിക ഊർജ്ജം നൽകുന്നതിന് ആറ് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടറുകളാണ് റോക്കറ്റിനുള്ളത്.പിഎസ്എൽവി-എക്സ്എൽ വേരിയന്റാണ് സാറ്റലൈറ്റുകളെ ഭ്രമണപഥത്തിൽ എത്തിക്കുക.