സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്‌ക്കും റയൽ മാഡ്രിഡിനും തകർപ്പൻ ജയം. റയൽ സ്പോർട്ടിംഗ് ഗിജോണിനേയും ബാഴ്സ അത്‍ലറ്റിക് ബിൽബാവോയെയുമാണ് തോൽപ്പിച്ചത്. ബാഴ്സലോണയ്‌ക്കായി ലൂയി സുവാരസ് ഹാട്രിക് നേടി.
ലാലിഗയിലെ സൂപ്പർ സൺഡേയിൽ മുൻ നിരക്കാർ കുഞ്ഞന്മാരെ ഗോൾമഴയിൽ മുക്കി. അത്‍ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സ തകർത്തെറിഞ്ഞെത്. കറ്റാലന്മാർക്കായി ഏഴാം മിനിറ്റിൽ ലയണൽ മെസി അക്കൗണ്ട് തുറന്നു. രണ്ടാം ഗോൾ നെയ്മറിലൂടെ.. പിന്നെ ലൂയി സുവാരസിന്‍റെ ഹാട്രിക് പ്രകടനം. ഇവാൻ റാക്കിട്ടിച്ചിന്‍റെ വകയായിരുന്നു ആറാം ഗോൾ.
മത്സരത്തിനിടെ ലയണൽ മെസിയ്‌ക്ക് പരുക്കേറ്റത് ബാഴ്സലോണയ്‌ക്ക് തിരിച്ചടിയായി.
സ്പോർട്ടിംഗ് ഗിജോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് കീഴടക്കിയത്. 18 മിനിറ്റിനുള്ളിൽ നാല് ഗോളുകളാണ് റയലിന്‍റെ ബിബിസി സഖ്യം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബെൻസീമയും ഇരട്ട ഗോൾ നേടി. അതിനിടെ ഗരത് ബെയ് ലിനും ബൻസീമയ്‌ക്കും പരുക്കേറ്റത് മാഡ്രിഡ് ടീമിനെ വലച്ചു.
മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിഡ്, ലാസ് പൽമാസിനെ തോൽപ്പിച്ചു.