കൊച്ചി: മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഫോൺ കെണി കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കക്ഷി ചേരാൻ അനുവദിക്കണമെന്ന് രേണു സുരേഷ് ആവശ്യപ്പെട്ടത്. സർക്കാർ അറിവോടെ ഉള്ള ഒത്തുകളിയാണ് കേസിൽ നടക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പരാതിക്കാരിയുടെ സമാനമായ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിക്കളഞ്ഞ കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.