ന്യൂഡൽഹി : റാഫേൽ ഇടപാടിനെക്കുറിച്ച് കോൺഗ്രസിന്റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് റിപ്പോർട്ട് . ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് ലാഭിക്കാനായത് 12,600 കോടി. പോർവിമാനങ്ങൾക്കൊപ്പം ലഭിക്കുന്ന ആയുധങ്ങളിലും വൻ വ്യത്യാസമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കരാറിൽ വിമാനമൊന്നിന് 100 മില്യൺ ചെലവാക്കണമായിരുന്നെങ്കിൽ മോദി സർക്കാരിന്റെ കരാറിൽ 90 മില്യൺ മാത്രമാണ് ചെലവാകുക . പഴയ കരാറിനേക്കാൾ ആധുനികീകരിച്ച കൂടുതൽ ആയുധ ശേഷിയുള്ള വിമാനമാണ് പുതിയ കരാറിൽ രാജ്യത്തിന് ലഭ്യമാകുക.
36 പോർ വിമാനങ്ങൾ പൂർണ സജ്ജമായാണ് പുതിയ കരാർ വശി ലഭിക്കുന്നത് . എന്നാൽ യുപിഎ സർക്കാർ 18 എണ്ണം മാത്രമാണ് ഇങ്ങനെ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത് . അറ്റകുറ്റപ്പണികളും പരിശീലനവും ആയുധശേഷിയുമെല്ലാം കണക്കിലെടുക്കുമ്പോൾ പുതിയ കരാർ വഴി 1300 മില്യൺ ലാഭിക്കാനാകും.
2007 ൽ കരാർ ക്ഷണിച്ചതിനു ശേഷം അത് പൂർത്തിയാക്കാനും യുപിഎ സർക്കാരിനു കഴിഞ്ഞിരുന്നില്ല . പോർവിമാനങ്ങൾ വാങ്ങാനുള്ള കരാർ പോലും പൂർണമാക്കാനായതുമില്ല . ഈ സാഹചര്യത്തിലാണ് വ്യാജ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.