ന്യൂഡൽഹി : മുസ്ലീം സമുദായത്തിൽ വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരും.ഇതു സംബന്ധിച്ച ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
ബില്ലിന്റെ രൂപരേഖ തയ്യാറാക്കാൻ മന്ത്രി സഭാ ഉപസമിതിയെ ചുമതലപ്പെടുത്തി
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മുസ്ലീ വിവാഹ മോചന സമ്പ്രദായമായ മുത്വലാഖ് സുപ്രീം കോടതി നിരോധിച്ചത്.
സ്ത്രീവിരുദ്ധവും,നിയമവിരുദ്ധവുമാണ് മുത്വലാഖെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.മുസ്ലീം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും,അന്തസ്സിനും എതിരാണ് മുത്തലാഖെന്നും കോടതി പ്രസ്താവിച്ചിരുന്നു. തുടർന്നാണ് മുത്വലാഖ് രാജ്യത്ത് നിരോധിച്ചത്.
എന്നാൽ നിരോധനത്തിനു ശേഷവും മുസ്ലീം സമുദായത്തിലെ പല സ്ത്രീകളും മുത്വലാഖ് പ്രകാരം വിവാഹ മോചനം നേടിയതായി വാർത്തകൾ വന്നിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഇതിനെതിരെ വകുപ്പുകളില്ലാത്തതിനാൽ പൊലീസിന് നടപടികളെടുക്കാനും കഴിഞ്ഞില്ല.
സൈറ ബാനു, അഫ്രീന് റഹ്മാന്, ഇസ്രത് ജഹാന്, ഗുല്‍ഷന്‍ പര്‍വീണ്‍, ഫര്‍ഹ ഫായിസ് എന്നിവരുടെ ഹര്‍ജികള്‍ക്കു പുറമെ, 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്. ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച മുത്വലാഖ് പൊതുതാല്‍പ്പര്യ ഹര്‍ജികളും പരിഗണിച്ചാണ് ആഗസ്റ്റിൽ സുപ്രീം കോടതി മുത്വലാഖ് നിരോധിച്ചത്.