മുബി : നൈജീരിയയിൽ മസ്ജിദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്.
പ്രാർത്ഥനാ സമയത്ത് മസ്ജിദിലെത്തിയ ചെറുപ്പക്കാരനായ ചാവേറാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകരസംഘടനകളൊന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ പങ്ക് തള്ളികളയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഓട്ട്മാൻ അബൂബക്കർ പറഞ്ഞു.
അദാമാവ മേഖലയുടെ വടക്കുകിഴക്കൻ ഭാഗത്താണ് മുബി സ്ഥിതിചെയ്യുന്നത്, ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ പ്രവർത്തനം ഈ മേഖലയിൽ തീവ്രമാണ്.
അദാമാവയിൽ സമീപ വർഷങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ബോക്കോ ഹറാം സംഘടന 2014 ൽ ഈ പ്രദേശം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.പിന്നീട് സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് പ്രദേശത്തു നിന്നും ഭീകരന്മാരെ തുരത്തിയത്.