പത്തനം തിട്ട : കോടമഞ്ഞ് പുതച്ചു നിൽക്കുന്ന ശബരിമലയിൽ ,ലക്ഷോപലക്ഷം ശരണം വിളികൾക്കും മേലേ ഗാനഗന്ധർവ്വന്റെ സ്വരമാധുര്യത്തിലുയരുന്ന ഹരിവരാസനം. സാക്ഷാൽ ശബരിമല ധർമ്മശാസ്താവിന്റെ ഉറക്കുപാട്ട്. മനസ്സുകൊണ്ട് ഒരിക്കലെങ്കിലും അത് ആലപിക്കാത്ത മലയാളികൾ ഉണ്ടാവില്ല.
ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്. ആലാപനത്തിന്റെ ട്യൂണിനു വേണ്ടി കീർത്തനത്തിലെ സ്വാമി എന്ന പദം ഒഴിവാക്കിയും അരിവി മർദനം എന്ന പദം അരുവി മർദനം എന്ന രീതിയിലുമാണ് പാടിയിരിക്കുന്നത്.
പാട്ടില്‍ വർഷങ്ങള്‍ക്ക് മുമ്പ് വരുത്തിയ രണ്ട് മാറ്റങ്ങള്‍ നീക്കി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രസ്താവിച്ചിരുന്നു.
352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന കീർത്തനം കോന്നകത്ത് ജാനകിയമ്മയാണ് രചിച്ചിരിക്കുന്നത്.
പഴയ പാട്ട് മാറ്റി സംശുദ്ധമായ കീർത്തനമായി തന്നെ ഹരിവരാസനം ശബരിമലയിൽ പ്രാബല്യത്തിലാക്കാനാണ് നിലവിലെ ശ്രമം. 1975 ല്‍ മെരിലാന്‍ഡ് സുബ്രഹ്മണ്യം നിര്‍മിച്ച സ്വാമി അയ്യപ്പന് എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്.
സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ച് ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ശബരിമലയിൽ അത്താഴപ്പൂജക്ക് ശേഷം സന്നിധാനം അടയ്ക്കുമ്പോൾ ഹരിവരാസനം കേൾപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.