തൃശൂർ: സിപിഎമ്മും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷണ വിധേയമാക്കണമെന്ന് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടതു തീവ്രവാദ പ്രസ്ഥാനങ്ങളും തീവ്രവാദ സംഘങ്ങളും കേരളത്തിൻറ്റെ സമാധാന ജീവിത തകർത്തതായും അദ്ദേഹം പറഞ്ഞു . ഗുരുവായൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദികളുടെ കൂട്ട് പിടിച്ച് സിപിഎം നാട് കലാപ കലുഷിതമാക്കുകയാണ്. പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും തീവ്രവാദികൾ പിടിയിലാകുന്നത് ഇതിനു തെളിവാണ്. പൊലീസ് ഭരണ വർഗ്ഗ പാർട്ടിക്ക് പാദ സേവ ചെയ്യുകയാണെന്നും കുമ്മനം പറഞ്ഞു.
ഇടതു കക്ഷികൾ അധികാരത്തിലെത്തിയായതിനു ശേഷം പന്ത്രണ്ട് ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. തൃശൂർ ജില്ലയിൽ തന്നെ മൂന്നാമത്തെ കൊലപാതകമാണ് ആനന്ദിന്റേത്.
ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം കേരളത്തിൽ നടപ്പാക്കുന്ന കൊലക്കത്തി രാഷ്ട്രീയത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട ആനന്ദിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.