വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ സംസാരിച്ച ഏക രാഷ്ട്ര നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ മുതിർന്ന ഉദ്യോഗസ്ഥനും പെന്റഗൺ മുൻ വക്താവുമായ മൈക്കിൾ പിക്സ്ബെറി.
വൺ ബെൽറ്റ് വൺ റോഡിനെതിരെയായിരുന്നു മോദി ചൈനയ്ക്കെതിരെ ആഞ്ഞടിച്ചത്. അമേരിക്ക പോലും മൗനം പാലിച്ച സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചതെന്നും അമേരിക്കയിലെ ജനപ്രതിനിധികളുടെ യോഗത്തിൽ പിൽസ്ബെറി പറഞ്ഞു.
ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസ്സപ്പെടുത്തുന്നതാണ് ചൈനയുടെ പദ്ധതിയെന്ന് തിരിച്ചറിഞ്ഞതോടെ ചൈനയ്ക്കെതിരെ ഇന്ത്യ ആഞ്ഞടിക്കുകയായിരുന്നു. അഞ്ച് വർഷം പഴക്കമുള്ള പദ്ധതിയെപ്പറ്റി അമേരിക്ക പോലും ഈ അടുത്ത സമയത്താണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ചൈനയുടെ ശ്രമം വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയാവാനായിരുന്നുവെന്ന് സെനറ്റർ എഡ് മാർക്കേ പറഞ്ഞു. തിരിച്ചടിക്കാൻ സാധിക്കാത്ത രീതിയിൽ വായ്പ നൽകിക്കൊണ്ട് ചൈന അയൽ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നും മാർക്കേ പറഞ്ഞു.