കൊച്ചി: കേരളത്തിൽ നിന്ന് ഐഎസിലേക്ക് പെൺകുട്ടികളെ കടത്തുന്നത് ലൈംഗിക അടിമകളായെന്ന് വെളിപ്പെടുത്തൽ. പത്തനംതിട്ട സ്വദേശിനി ഹൈക്കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിറിയയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ട് തന്നെ സൗദിയിലെത്തിച്ചു. ലൈംഗിക അടിമയാക്കി വിൽക്കാന്‍ ശ്രമിച്ചുവെന്നും പെൺകുട്ടി പറഞ്ഞു. ആസൂത്രിത മതപരിവർത്തനത്തിന് വിധേയയാക്കിയ ശേഷം വിസിറ്റിംഗ് വിസയിൽ സൗദിയിലേക്ക് കടത്തുകയായിരുന്നു.
ഉന്നത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.
സിറിയയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ട് തന്നെ സൗദിയിലെത്തിച്ചു. തന്നെ ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചു. തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്‌തായിരുന്നു സിറിയയ്‌ക്ക് കടത്താന്‍ ശ്രമിച്ചത്. പിന്നില്‍ ഉന്നത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ്. പ്രണയം നടിച്ച് ഭീകരരുടെ കൈകളിലെത്തിച്ചത് കണ്ണൂര്‍ പെരിങ്ങാടി അല്‍സഫയില്‍ അബ്ദുള്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിയാസാണ്.
മതംമാറ്റുന്നതിനും വിവാഹം കഴിക്കുന്നതിനും വ്യാജ ആധാര്‍ക്കാർഡും വ്യാജ വിലാസവും ഉപയോഗിച്ചു. ഗസാലയുടെ നേതൃത്വത്തിൽ ബംഗളുരുവിലെ പോപ്പുലര്‍ ഫ്രണ്ട് മതപരിവര്‍ത്തന കേന്ദ്രത്തിലായിരുന്നു മതംമാറ്റം നടന്നത്. സൗദിയിലും കേരളത്തിലുമായി വിവിധ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തന്നെ സന്ദര്‍ശിച്ചു. പലരെയും നേരിട്ട് കണ്ടാല്‍ അറിയാം.
സൗദിയില്‍ നിന്നും രക്ഷപെട്ടത് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അച്ഛന്റെ സഹായത്തോടെയാണ്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി മുഹമ്മദ് റിയാസിനൊപ്പം വിട്ടയച്ച വ്യക്തിയാണ് പെണ്‍കുട്ടി. തുടര്‍ന്ന് സൗദി വഴി സിറിയയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.