2016 നവംബർ എട്ട് രാത്രി എട്ട് മണി, രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്ക്കരണ നടപടികളിൽ ഒന്ന്. 500, 1000 രൂപ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യത്തെ കള്ളപ്പണക്കാർക്കെതിരെ മോദി സർക്കാർ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. ഒരു വർഷത്തിനു ശേഷം ഇന്ന് സാമ്പത്തിക ഭദ്രതാ ദിനമായാണ് കേന്ദ്രസർക്കാർ ആചരിക്കുന്നത്.
ഡിമോണിറ്റൈസേഷനും ജിഎസ്ടിയും സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് സാമ്പത്തിക ഭദ്രതാ ദിനത്തിന് സാധിക്കും. സാമ്പത്തികമേഖലയിലെ പരിഷ്കരണമെന്ന നിലയില്‍ ചില താല്‍ക്കാലിക പ്രശ്നങ്ങള്‍ ഡീമോണറ്റൈസേഷന് സൃഷ്ടിച്ചുവെങ്കിലും സമീപഭാവിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിർണായകമാകുന്ന പരിഷ്ക്കരണ നടപടികളാണിത്.
അതെസമയം പ്രതിപക്ഷ പാർട്ടികൾ കരി ദിനമായാണ് ആചരിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും 18 പ്രതിപക്ഷ പാർട്ടികളും സ്വന്തം നിലയ്ക്ക് പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന ഗുലാം നബി ആസാദിന്റെ പ്രസ്താവന പ്രതിപക്ഷത്തെ വിള്ളൽ പ്രകടമാക്കുന്നു.
ദീർഘ കാല അടിസ്ഥാനത്തിൽ സാമ്പത്തിക പരിഷ്ക്കരണങ്ങൾ നിര്‍ണായകമാകുമെന്ന് ലോകബാങ്ക് വരെ അംഗീകരിച്ചെങ്കിലും ഡിമോണറ്റൈസേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിനും പ്രതിപക്ഷ പാർട്ടികളും കള്ളപ്പണക്കാരും കള്ളനോട്ട് മാഫിയകളും തുടക്കം മുതല്‍ തന്നെ ആസൂത്രിതമായ നീക്കങ്ങള്‍ തുടങ്ങിയിരുന്നു.