ന്യൂഡൽഹി : ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങുന്ന ചൈനയ്ക്ക് ഇന്ത്യയുടെ വെല്ലുവിളി. അരുണാചൽ പ്രദേശിൽ വൻ ജലസംഭരണികൾ നിർമ്മിച്ച് ബ്രഹ്മപുത്രാനദിയിൽ നിന്നുള്ള ജലം വൻ തോതിൽ സംഭരിക്കാനാണ് ഇന്ത്യയുടെ നീക്കം.
ഇത്തരത്തിൽ സംഭരിക്കുന്ന ജലം അരുണാചൽ പ്രദേശിലെ സിയാങ്, ലോഹിത്, സുബൻസിരി, ദിബാങ് എന്നീ നദികളിലെ ജലവൈദ്യുതി പദ്ധതികൾക്കായി പ്രയോജനപ്പെടുത്തും. 14.8 ക്യൂബിക്ക് മീറ്റർ ജലം ഇതിനായി ബ്രഹ്മപുത്രാ നദിയിൽ നിന്നും ശേഖരിക്കാനാണ് തീരുമാനം.
പ്രാരംഭഘട്ടത്തിൽ സിയാങ്ങ് പദ്ധതിയിൽ 10,000 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനായി 9.2 ബി.സി.എം. വെള്ളം ശേഖരിക്കാനുള്ള സംഭരണിയാകും നിർമ്മിക്കുക.
ടിബറ്റിൽ നിന്ന് അരുണാചൽ പ്രദേശിൽ എത്തുമ്പോൾ സിയാങ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രഹ്മപുത്രയിൽ നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ, 18.2 ബില്ല്യൺ ക്യുബിക് മീറ്ററാണ് ജലമാണുള്ളത്.
ബ്രഹ്മപുത്രയെ ശക്തിപ്പെടുത്തുന്നതിന് ദീർഘകാല പദ്ധതി വേണമെന്ന് തദ്ദേശീയരും പരിസ്ഥിതി പ്രവർത്തകരും ശക്തമായ ആവശ്യമുയർത്തുന്നുണ്ട്. തുടക്കത്തിൽ സിയാങ് അപ്പർ സ്റ്റോറേജ് -1, സിയാങ് അപ്പർ സ്റ്റോറേജ് -2 എന്നീ പദ്ധതികളാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രണ്ട് പദ്ധതികളും ലയിപ്പിക്കാൻ തത്വത്തിൽ തീരുമാനമെടുത്തതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്തിമ തീരുമാനത്തിനു മുൻപ് മുമ്പ് ഇതു സംബംധിച്ച് വിശദമായ പഠനങ്ങൾ നടത്തും. ചൈനയിൽ നിന്നും ടണൽ പദ്ധതിയുടെ റിപ്പോർട്ടുകൾ പുറത്തു വരുന്നതിനാൽ തുടർ നടപടികൾ ത്വരിതപ്പെടുത്തും.
1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിച്ച് ചൈന ബ്രഹ്മപുത്രാ നദിയെ വഴി തിരിച്ചു വിടാൻ നീക്കം നടത്തുന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാർലുങ് ടിസാങ്പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയില്‍ നിന്നാണ് ടണല്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി സർക്കാരിനു മുന്നിൽ സമർപ്പിച്ചത്.