ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും,അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിനെതിരെയുമുള്ള ആക്രമണങ്ങൾക്കാണ് ജയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നത്.
പന്ത ചൗക്കിലും മറ്റ് പ്രധാന മേഖലകളിലുമുള്ള ഇന്ത്യൻ ആർമി യൂണിറ്റുകളിൽ ഒരേസമയം ചാവേർ ആക്രമണങ്ങൾ നടത്താനും പദ്ധതി തയ്യാറാക്കിയിട്ടുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാൻ സൈന്യത്തിലെ ഒരു വിഭാഗം ഇതിനായി അതിർത്തിയിൽ സാധാരണ വേഷത്തിൽ നിരീക്ഷണം നടത്താനെത്തുകയും,വിവരങ്ങൾ ജയ്ഷെ മുഹമ്മദിന്റെ ചാവേറുകൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
ലഷ്കറെ ത്വയ്ബ എന്ന ഭീകര സംഘടനക്ക് നൽകുന്നതിനേക്കാൾ സാമ്പത്തിക സഹായവും ഇപ്പോൾ പാക് സേന ജയ്ഷെ മുഹമ്മദിന് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖാരമേരു,മന്ദാകുലി,ചിത്രിയൻ തുടങ്ങിയ ഭാഗങ്ങളിൽ ജയ്ഷെ മുഹമ്മദ് ഭീകരന്മാർ നുഴഞ്ഞുകയറാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡുദ്നിയൽ,ആത്മുഘം,ഖാരമേരു,മന്ദാകുലി ,ചിത്രിയൻ,ചകോതി,ഹത്ലംഗ്,നികിയൽ,ജാണ്ട്രട്ട് തുടങ്ങിയ മേഖലകളിലെ നുഴഞ്ഞു കയറ്റത്തിനെതിരെയുള്ള നിരീക്ഷണം ഇന്ത്യൻ സേന ശക്തമാക്കി.