ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ കൈ പിടിച്ച് ഇത്തവണ പുതിയ നയതന്ത്ര ബന്ധമുണ്ടാക്കിയത് വമ്പൻ നേതാക്കളായിരുന്നില്ല ,ഭൂട്ടാന്റെ കുഞ്ഞു രാജകുമാരനായിരുന്നു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഭൂട്ടാന് രാജകുടുംബത്തെ സ്വീകരിച്ച കൂട്ടത്തിലാണ് രാജകുമാരൻ സുഷമയുടെ കൈപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തത്.
കുഞ്ഞുരാജകുമാരനെ മാധ്യമപ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ രാജകുമാരനെ സുഷമ സഹായിക്കുകയും ചെയ്തു.
ദോക് ലം സംഘര്‍ഷത്തിന് അയവ് വന്നതിന് ശേഷം ആദ്യമായാണ് ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാംഗ്ചുക്കും പത്നി ജെസ്റ്റണ് പേമയും ഇന്ത്യ സന്ദര്‍ശിക്കുന്നത്.
അരനൂറ്റാണ്ടത്തെ സൗഹൃദവും ഊഷ്മളതയും പങ്കുവയ്ക്കുന്നതായിരുന്നു രാജകുടുംബത്തിന് നല്കിയ സ്വീകരണം
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്ന 2018ല്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും,പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുന്നതിനും സന്ദർശനം സഹായകമാകും.