ബഹ്റിൻ : പങ്കെടുക്കുന്ന ജി.സി.സി ഉച്ചകോടിയിലോ, യോഗത്തിലോ ബഹ്റിൻ പങ്കെടുക്കില്ല. ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച സ്വീകരിക്കേണ്ട് നിലപാടുകളെ കുറിച്ച് പഠനം നടത്താൻ രാജാവ് ഉത്തരവിടുകയും ചെയ്തു.
ഭീകരവാദികൾക്ക് സഹായം ചെയ്യുന്നുവെന്നും അയൽ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നുവെന്നും ആരോപിച്ചാണ് സൗദി, യു.എ.ഇ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ബഹ്റിൻ ഖത്തറുമായുള്ള ബന്ധം ജൂൺ 5 ന് വിഛേദിച്ചത്.
പ്രശ്നം പരിഹരിക്കാൻ 13 ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അതൊന്നും അംഗീകരിക്കാൻ ഖത്തർ ഇതുവരെ അംഗീകരിച്ചതുമില്ല. കുവൈറ്റ് തുടക്കം മുതൽ മധ്യസ്ഥത വഹിക്കുന്നുവെങ്കിലും ഇരു കൂട്ടരും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. ഇതോടെയാണ്, ഖത്തർ പങ്കെടുക്കുന്ന ജിസിസി ഉച്ചകോടിയിലോ യോഗത്തിലോ പങ്കെടുക്കില്ലെന്ന് ബഹ്റിൻ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് ചേർന്ന കാബിനെറ്റ് യോഗത്തിലാണ് ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് നിലപാട് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാനുള്ള നടപടികൾ സംബന്ധിച്ച് പഠനം നടത്താൻ രാജാവ് നിർദ്ദേശം നൽകിയതായി കാബിനെറ്റ് സെക്രട്ടറി ജനറൽ അറിയിച്ചു.
ഖത്തറിന്റെ നിലപാട് കാരണം അടുത്ത മാസം കുവൈറ്റിൽ നടക്കേണ്ട ജിസിസി വാർഷിക ഉച്ചകോടി സംശയത്തിലായിരിക്കുകയാണ്. ഉച്ചകോടിയുടെ തീയതി മാറ്റുമോ, വേദി മാറ്റുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ബഹ്റിൻ രംഗത്തെത്തിയത്