ന്യൂഡൽഹി : ഐസിസി വനിത ഏകദിനക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ മിതാലി രാജ് ഒന്നാമതെത്തി . ഓസ്ട്രേലിയയുടെ എല്ലിസ് പെറി ആണ് രണ്ടാം സ്ഥാനത്ത് . ഇന്ത്യയുടെ ഹർമൻ പ്രീത് കൗർ ആണ് ആറാം സ്ഥാനത്ത് . ആദ്യ പത്ത് സ്ഥാനങ്ങളിൽ മറ്റ് ഇന്ത്യക്കാരില്ല. ബൗളിംഗിൽ ഇന്ത്യയുടെ ജുലൻ ഗോസ്വാമി രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്
ട്വെന്റിട്വെന്റിയിൽ മിതാലിക്ക് അഞ്ചാം സ്ഥാനമാണ് . വനിത ഓൾ റൗണ്ടർ റാങ്കിംഗിൽ ഇന്ത്യയുടെ ദീപ്തി ശർമ്മയ്‌ക്ക് ഏഴാം സ്ഥാനമാണ് ഉള്ളത് . അതേസമയം വനിത ടീം റാങ്കിംഗിൽ ഇന്ത്യ നാലാമതാണ് . ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
പുരുഷ ക്രിക്കറ്റിൽ ബാറ്റിംഗ് ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത് . ആദ്യ പത്തിൽ ഇന്ത്യയുടെ രോഹിത് ശർമയാണ് കോലിയെ കൂടാതെ ഉൾപ്പെട്ടത് . രോഹിതിന് ഏഴാം സ്ഥാനമാണുള്ളത്. എകദിന ബൗളിംഗ് റാങ്കിംഗിൽ ആദ്യ പത്തിലുള്ളത് ജസ്പ്രീത് ബൂമ്രയും അക്ഷർ പട്ടേലുമാണ് . ബൂമ്ര മൂന്നാം സ്ഥാനത്തും പട്ടേൽ എട്ടാം സ്ഥാനത്തുമാണുള്ളത്.
ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. നാല് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ആദ്യ പത്തിൽ ഇടം നേടി . ചേതേശ്വർ പൂജാര നാലാമതും വിരാട് കോലി ആറാമതുമാണ് .ലോകേഷ് രാഹിൽ ആണ് എട്ടാം സ്ഥാനത്ത് . അജിങ്ക്യ രഹാനെ ഒൻപതാമതും. അതേ സമയം ടെസ്റ്റ് ബൗളിംഗിൽ ആദ്യ പത്തിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത് . ജെയിംസ് ആൻഡേഴ്സണു പിന്നിൽ രണ്ടാമതാണ് ജഡേജ
ടിട്വെന്റി ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്കാരാണ് ഒന്നാമത് .വിരാട് കോലിയും ജസ്പ്രീത് ബൂമ്രയുമാണ് ഈ വിഭാഗത്തിൽ ഒന്നാമതെത്തിയത്. അതേ സമയം വിരാട് കോലി . ഏകദിനത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് സ്കോർ നേടിയ ഇന്ത്യക്കാരനായി . സച്ചിന്റെ റെക്കോഡാണ് കോലി തകർത്തത് . 1998 ൽ സച്ചിൻ 887 പോയിന്റ് നേടിയിരുന്നു . കോലിയുടെ ഇപ്പോഴത്തെ പോയിന്റ് 889 ആണ് .