ന്യൂഡൽഹി : കര,വ്യോമ,നാവിക സേനാ വിഭാഗങ്ങളെ അണിനിരത്തി സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു ഇന്ത്യയും,റഷ്യയും.
ഈ മാസം 19 മുതൽ 29 വരെ റഷ്യയിലെ കിഴക്കൻ മേഖലകളിലാണ് സൈനികാഭ്യാസം നടക്കുന്നത്. ‘എക്സർസൈസ് ഇന്ദ്ര 2017 എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തിനു ഇന്ത്യൻ കരസേനയിൽ നിന്ന് 350 സൈനികരും,വ്യോമസേനയിൽ നിന്ന് 80 പേരും, പങ്കെടുക്കും.
കൂടാതെ വ്യോമസേനയുടെ രണ്ട് സൈനിക വിമാനങ്ങളും,നാവികസേനയുടെ ഒരു യുദ്ധകപ്പലും അഭ്യാസത്തിൽ പങ്കെടുക്കും.
റഷ്യയിൽ നിന്നുള്ള 10,000 സൈനികരും അഭ്യാസത്തിൽ അണിനിരക്കും.ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഇത്തരം യുദ്ധാഭ്യാസങ്ങൾ.
2003 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം നടക്കുന്നുണ്ടെങ്കിലും മൂന്ന് സേനാവിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൈനികാഭ്യാസം ഇതാദ്യമാണ്.