റിയാദ് : സൗദിയിൽ ആരോഗ്യ മേഖലയിലും,വ്യോമയാന രംഗത്തും രാത്രികാല ജോലികൾ ചെയ്യാൻ സ്വദേശി വനിതകൾക്ക് അനുമതി.സുരക്ഷിതത്വവും,യാത്രാ സൗകര്യങ്ങളും തൊഴിലുടമ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
ആരോഗ്യമേഖലകൾ,ശിശു പരിപാലന കേന്ദ്രങ്ങൾ,വ്യോമയാന മേഖലകൾ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിൽ മാത്രമേ രാത്രികാല ജോലികൾ ചെയ്യാൻ സ്വദേശി വനിതകൾക്ക് ഇതുവരെ അനുമതി നൽകിയിരുന്നുള്ളൂ.
മറ്റു വിഭാഗങ്ങളിൽ രാത്രി പതിനൊന്നു മണിവരെ മാത്രമാണ് ജോലി ചെയ്യാൻ കഴിഞ്ഞിരുന്നത്.പുതിയ ഉത്തരവോടെ ഈ രീതിക്കാണ് മാറ്റം വരുന്നത്.
തൊഴിലുടമയുമായി ഏർപ്പെടുന്ന കരാറിനു വിരുദ്ധമായ ജോലി ചെയ്യേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.രാത്രി ജോലി ചെയ്യുന്ന വനിതകൾക്ക് സുരക്ഷിതത്വവും,ഗതാഗത സൗകര്യങ്ങളും തൊഴിലുടമ ഏർപ്പെടുത്തണം.
ഗതാഗത സൗകര്യം നൽകിയില്ലെങ്കിൽ അതിനുള്ള തുക വേതനത്തിന് പുറമെ നൽകാനും നിർദ്ദേശത്തിൽ പറയുന്നുണ്ട്.തൊഴിൽ നിയമത്തിൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ സ്ഥാപന ഉടമ പാലിച്ചിരിക്കണം.
സ്ത്രീകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് തൊഴിൽ മന്ത്രാലയം വനിതകൾക്ക് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്.