പാലക്കാട് : പാലക്കാട് കഞ്ചിക്കോട് ബിജെപി പ്രവർത്തകരെ ചുട്ടുകൊന്ന കേസിലെ പ്രതി സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പ്രവർത്തകരായ രാധാകൃഷ്ണൻ , വിമല എന്നിവരെ തീ കൊളുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി എസ് ജയകുമാറിനെയാണ് ചടയൻകാലായ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അന്വേഷണ കാലയളവിൽ ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ഇതുൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ് . സിഐടിയു സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് .
2016 ഡിസംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . രാധാകൃഷ്ണന്റെ വീടിനു ഒരു സംഘം സിപിഎം അക്രമികൾ തീവയ്ക്കുകയായിരുന്നു . ഇതെത്തുടർന്ന് അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് രാധാകൃഷ്ണനും വിമലയും കൊല്ലപ്പെട്ടത് . പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെയാണ് മരിച്ചത് .
കേരളത്തെ ഞെട്ടിച്ച കേസിൽ ആറു പ്രതികളാണുള്ളത് .