കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ അഭിഭാഷകൻ സിപി ഉദയഭാനുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. തൃപ്പൂണിത്തുറയിലെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ്.
കഴിഞ്ഞ ദിവസം ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചത്. പ്രതിയും ഉദയഭാനുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ കോടതിക്ക് നൽകിയിരുന്നു.
രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് പൊലീസ് റിപ്പോര്‍ട്ട് നൽകിയിരുന്നു.