ചെന്നിത്തല: ആലപ്പുഴ ചെന്നിത്തലയില്‍ 66വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ പ്രതിയെ റിമാന്റ് ചെയ്തു. അയല്‍വാസിയായ തൃപ്പെരുന്തുറ സ്വദേശി സന്തോഷ് കുമാറാണ് പോലീസ് പിടിയിലായത്. ബലാത്സംഗത്തിന് ശേഷം വൃദ്ധയുടെ ദേഹത്ത് ഇയാള്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. മദ്യപാനത്തിനു ശേഷം ചെന്നിത്തല സ്വദേശി സന്തോഷ് വൈകിട്ട് 4 മണിയോടെ വീടിന് അടുത്ത് ഒറ്റയ്ക്കു താമസിക്കുകായിരുന്ന 66 കാരിയുടെ വീട്ടിലെത്തിയത്.
തുടര്‍ന്ന് ഇവരെ ക്രൂരമായി ബലാത്സംഘത്തിനു ഇരയാക്കി. വൃദ്ധയുടെ ശരീരമാസകലം പ്രതി മുറിവുമേല്പ്പിക്കുകയും ചെയ്തു. 3 വര്‍ഷം മുൻപ് ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്ഒറ്റക്കായിരുന്നുതാമസിച്ചിരുന്നത്.
ബലാത്സംഗത്തിനിരയായ കാര്യം പിന്നീട് മകളുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് സന്തോഷിനെ പോലിസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിഇയാളെ റിമാന്റ് ചെയ്തു.