കൊച്ചി: പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. തലശ്ശേരി ആസ്ഥാനമായുള്ള ഗോപാലന് അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് ആണ് ഹർജിക്കാർ. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് കേസ് പരിഗണിക്കും.
മുഖ്യന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കൊലചെയ്യപ്പെട്ട രമിത്ത്, അണ്ടല്ലൂര്‍ സന്തോഷ്, പിണറായി വിജയന് സമാധാന യോഗം വിളിച്ച് ചേര്‍ത്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂര്‍ സ്വദേശികളായ സി.കെ രാമചന്ദ്രന്, ബിജു എന്നിവരുടെ കേസ്, പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ വിമലാ ദേവി, രാധാകൃഷ്ണന് എന്നിവരെ ചുട്ടുകൊന്ന സംഭവം.
കടയ്ക്കല്‍ സ്വദേശിയും റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനുമായ സി രവീന്ദ്രനാഥിന്റെ കൊലപാതകം, തലസ്ഥാന ജില്ലയില്‍ ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷ് തുടങ്ങിയവരുടെ കേസുകളാണ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അന്വേഷണം നീതിപൂര്‍വമല്ലെന്നും സ്വതന്ത്ര ഏജന്‍സിയുടെ ഇടപെടലിലൂടെ മാത്രമേ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തുകയുള്ളൂവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം അന്വേഷണം കേരളാ പൊലീസ് അട്ടിമറിക്കപ്പെടുന്നതായും സിബിഐ അന്വേഷണം വേണമെന്നും ഇരകളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആവശ്യമുന്നയിച്ച കേസുകളാണ് ഹര്‍ജിയിലുള്ള എട്ടെണ്ണവും. അച്ഛനും മകനും സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടുവെന്ന പ്രത്യേകതയാണ് രമിത്തിന്റെ കേസിലുള്ളത്.
മകള്‍ വിസ്മയയിലൂടെ അണ്ടല്ലൂര്‍ സന്തോഷിന്റെ കൊലപാതകം രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിട്ടും കേസിലുള്‍പ്പെട്ട സിപിഎം ഏരിയാ സെക്രട്ടറിയെ പോലീസ് രക്ഷപെടുത്തിയെന്ന ആക്ഷേപം പേറുന്നതാണ് രവീന്ദ്രനാഥ് കേസ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് കേസ് നാളെ പരിഗണിക്കും.