ഇസ്ളാമാബാദ് : ലഷ്കർ ഇ തോയ്ബ ഭീകരൻ ഹാഫിസ് സയിദിനെ വിശുദ്ധനാക്കി പാകിസ്ഥാൻ . ഹാഫിസ് സയിദിനെതിരെയുള്ള എല്ലാ ഭീകരവാദ കേസുകളും പിൻവലിക്കുന്നതായി പാക് പഞ്ചാബ് പ്രവിശ്യ സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ലഷ്കർ നിരോധനത്തെ തുടർന്ന് പേരുമാറ്റി ആരംഭിച്ച ജമ അത് ഉദവയുടെ നിരോധനവും നീക്കിയിട്ടുണ്ട് .
2008 ലെ മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹാഫിസ് സയിദിനെ പിടിക്കുന്നവർക്ക് പത്ത് മില്യൺ യു എസ് ഡോളർ ആണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത് . ഭീകര വിരുദ്ധ വകുപ്പ് ചുമത്തിയായിരുന്നു ഹാഫിസ് സയിദിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിൽ പാർപ്പിച്ചിരുന്നത്.
നേരത്തെ സയിദിനെതിരെ തെളിവുകൾ ഹാജരാക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു . നിലവിൽ പാക് സർക്കാർ സയിദിനെ എതെങ്കിലും കേസിൽ പ്രതിയായി കണക്ക് കൂട്ടിയിട്ടില്ല . തന്റെ വീട്ടു തടങ്കൽ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സയിദ് ലാഹോർ കോടതിയിൽ കൊടുത്ത ഹർജിയിൽ ആണ് പഞ്ചാബ് സർക്കാരിന്റെ മറുപടി .
2008 ലെ മുംബൈ ആക്രമണം ഉൾപ്പെടെ നിരവധി ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാണ് ലഷ്കർ ഇ തോയ്ബ മേധാവിയായ ഹാഫിസ് സയിദ് . ഇന്ത്യക്കെതിരെ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകളിൽ പ്രധാനപ്പെട്ടതാണ് ലഷ്കർ ഇ തോയ്ബ . അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് നിരോധിക്കപ്പെട്ടതോടെ ജമ അത് ഉദവ പേരിലായിരുന്നു പ്രവർത്തിച്ചു വന്നത്.