കണ്ണൂർ : കണ്ണൂരിനെ ചോരക്കളമാക്കിയ സിപിഎം ക്രൂരതയുടെ ആദ്യ ഇര വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്താൻ പിണറായി വിജയൻ നേരിട്ട് പങ്കെടുത്തെന്ന് ദൃക്സാക്ഷികൾ . വാടിക്കൽ രാമകൃഷ്ണന്റെ സഹപ്രവർത്തകരാണ് ഭീതിദമായ ഓർമ്മകൾ ജനം ടിവിയോട് പങ്കുവച്ചത്.
ഇരുനൂറോളം പേർ ആയുധങ്ങളുമായി ജാഥയായെത്തിയാണ് ആർ.എസ്.എസ് പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയത് . കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവായ എം.വി രാജഗോപാലൻ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചതെന്നും ദൃക്സാക്ഷിയായ ഉമേശും ബാലകൃഷ്ണനും പറയുന്നു.
പിണറായി കല്ലു വെട്ടുന്ന മഴു ഉപയോഗിച്ചാണ് വെട്ടിയതെന്ന് സംഭവം നേരിട്ട് ഉമേശ് പറഞ്ഞു . അതേ സമയം വിവരമറിഞ്ഞ് ഓടിയെത്തിയപ്പോൾ വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റുന്നതാണ് കണ്ടതെന്നും ബാലകൃഷ്ണൻ പറഞ്ഞു . എം . വി രാജുമാസ്റ്ററാണ് ജാഥ നയിച്ചതെന്നും ബാലകൃഷ്ണൻ ഓർത്തെടുക്കുന്നു.
ആർ.എസ്.എസ്- ജനസംഘം പ്രവർത്തനം കണ്ണൂർ ജില്ലയിൽ നേരെത്തെ ആരംഭിച്ചെങ്കിലും പ്രവർത്തനം ശക്തമായതോടെയാണ് മാർക്സിസ്റ്റ് അക്രമങ്ങൾ അരങ്ങേറിയത് . അത്തരത്തിൽ ഉള്ള ആദ്യ കൊലപാതകമായിരുന്നു വാടിക്കൽ രാമകൃഷ്ണന്റേത് . മുഖ്യമന്ത്രി പിണറായി വിജയൻ കേസിൽ പ്രതിയായിരുന്നെങ്കിലും പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു .