കോട്ടയം : ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ടിപി കേസിൽ യാതൊരു ഒത്തുതീർപ്പും നടന്നിട്ടില്ലെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ..അതിനു ശേഷമുള്ള കാര്യങ്ങൾ താൻ പരിശോധിച്ചിട്ടില്ല. അങ്ങനെ പരിശോധിക്കുന്നത് മാന്യതയല്ലെന്നും തിരുവഞ്ചൂർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാത്തത് സ്വാഭാവിക നീതിയല്ല വി.ടി ബൽറാമിന്റെ അഭിപ്രായങ്ങൾ ഏതർത്ഥത്തിലാണെന്നറിയില്ല . അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.ടിപി കേസിൽ ഒത്തുതീർപ്പ് നടന്നെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഒഴിവാക്കണമെന്നുമുള്ള വിടി ബലറാം എം.എൽ.എയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടിപി കേസിൽ ഗൂഢാലോചന അന്വേഷിക്കാതെ ഒത്തു തീർപ്പ് രാഷ്ട്രീയം കളിച്ചതാണ് ഇപ്പോൾ കോൺഗ്രസിനെ തിരിഞ്ഞു കൊത്തുന്നതെന്ന് വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തോടുള്ള പ്രതികരണമായായിരുന്നു വിടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്