ന്യൂഡൽഹി : ആരുഷി കൊലക്കേസിലെ പ്രതികളായ തൽവാർ ദമ്പതികൾ നൽകിയ അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും.
സി ബി ഐ പ്രത്യേക കോടതി വിധിക്കെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും,ഭാര്യ നൂപുർ തൽവാറും നൽകിയ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്.
2008-ലാണ് 14 കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-ന് സി ബി ഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്