തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
ഐജി കെ.പത്മകുമാർ,ഡിവൈഎസ്പി കെ.ഹരികൃഷ്ണൻ എന്നിവർക്കെതിരെ തെളിവുകൾ നശിപ്പിച്ചതിനു കേസെടുക്കും.ക്രൈംബ്രാഞ്ച് ഡിജിപി എ.ഹേമചന്ദ്രൻ, ഐജി കെ.പത്മകുമാർ എന്നിവരെ സ്ഥലം മാറ്റിയിട്ടുണ്ട്.
പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്ന ജി ആർ അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിനു കേസെടുക്കാൻ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തു രണ്ട് എസ്പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി.അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി.
ജി. അജിത്, റെജി ജേക്കബ് എന്നിവരാണ് സ്ഥലം മാറ്റിയ എസ്പിമാര്. ഡിവൈഎസ്പിമാരായ സുദര്ശനന്, ജയ്സണ് ജോസഫ് എന്നിവരെയും,സിഐ ബി റോയി,എസ്ഐ ബിജുജോൺ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.