ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ മൂന്ന് വിദേശികൾക്ക് ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.ജി ആർ ഹെഷ്ക്കെ,സി വി ഗെറോസ,സി എം ജയിംസ് എന്നിവർക്കെതിരെയാണ് കോടതി വാറണ്ട്.
ഇന്ത്യൻ വ്യോമസേന തലവൻ എസ് പി ത്യാഗിക്കും ഇതു സംബന്ധിച്ച് സമൻസ് അയച്ചിട്ടുണ്ട്.
വിശദമായ ചാർജ്ജ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 20 ന് കോടതിക്കു മുൻപാകെ ഹാജരാകാനും നിർദേശം നൽകി.
ഇറ്റാലിയന്‍ കമ്പനിയായ ഫിന്മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്റ്റ വെസ്റ്റ് ലാൻഡ്. 12 ഹെലികോപ്റ്ററുകള്‍ക്കായി 3,727 കോടി രൂപയുടെ കരാറാണ് 2010-ല്‍ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ച് ഇറ്റാലിയന്‍ കോടതി വിധി പറഞ്ഞിരുന്നു.
കേസിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.