കൊച്ചി : ആദ്യമായി ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബോൾ മൽസരത്തിന് കൊച്ചിയില്‍ ഏർപ്പെടുത്തുന്നത് കനത്ത സുരക്ഷാ സന്നാഹങ്ങൾ.മത്സരവേദിയായ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനുള്ളിൽ 1900 പൊലീസുകാരെയും,പുറത്ത് 3000 ത്തോളം പൊലീസുകാരെയും വിന്യസിപ്പിക്കുമെന്ന് അവലോകനയോഗത്തിനുശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.ഫിഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് സുരക്ഷസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കാണികളുടെ എണ്ണം നേരത്തെ നിശ്ച്ചയിച്ച 41,000 ത്തില്‍ നിന്ന് 29,000 മായി നിജപ്പെടുത്തിയിട്ടുണ്ട്. സംഘാടകരടക്കം പരമാവധി 32000 പേര് മാത്രമാകും മത്സരസമയത്ത് സ്റ്റേഡിയത്തിനുള്ളിൽ ഉണ്ടാവുക.
അഞ്ച് തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാകും കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തുക. അതുകൊണ്ടുതന്നെ ടിക്കററില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയം കഴിഞ്ഞ് എത്തുന്നവരെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടില്ല.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബാഗുകളും കുപ്പികളും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്താന്‍ അനുവദിക്കില്ല. മെട്രോസ്റ്റേഷനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.ആവശ്യത്തിന് വനിതാ പൊലീസുകാരുടെ സേവനവും ലഭ്യമാക്കും.
7 നാണ് മൽസരങ്ങൾ ആരംഭിക്കുക.ആദ്യമത്സരത്തില്‍ ബ്രസീല്‍ സ്പെയിനിനെ നേരിടും. 8 മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്.