കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനൊപ്പം വേദി പങ്കിട്ട് മുൻ ഉപ രാഷ്ട്രപതി ഹമീദ് അൻസാരി. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് ഹമീദ് അൻസാരി പങ്കെടുത്തത്.
വിമന്‍സ് ഫ്രണ്ട് ദേശീയ അദ്ധ്യക്ഷ എഎസ് സൈനബ ഉള്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് ഹമീദ് അന്‍സാരി പങ്കെടുത്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടത്താനിരുന്ന പരിപാടി വിവാദമാകുമെന്ന സാഹചര്യത്തില്‍ അവസാനനിമിഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയറും വിമന്‍സ് ഫ്രണ്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും സംയുക്തമായ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു ഹാമിദ് അന്‍സാരി. ഐന്‍ഐഎ നിരീക്ഷണത്തിലുള്ള സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ്ഫ്രണ്ട് നേതാക്കളായ ഇ.അബൂബക്കറും, എ.എസ് സൈനബയും തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതെ സമയം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ നിന്നു വിട്ടു നിന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റില്‍ നടത്തേണ്ടിയിരുന്ന പരിപാടി അവസാനനിമിഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. മുന്‍ഉപരാഷ്ട്രപതി വിമന്‍സ് ഫ്രണ്ടിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് വിവാദത്തിന് തിരികൊളുത്തി.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന് വിവാദപരാമര്‍ശം നടത്തിയ അന്‍സാരി മതമൗലിക സംഘടനയുമായി വേദി പങ്കിട്ടത് യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് അസ്രത്ത് ആയിഷ എന്നപേരില്‍ സ്ത്രീകള്‍ക്കായി ഒരു റിസര്‍ച്ച് ലൈബ്രറിക്ക് തുടക്കമിടാനും തീരുമാനമായിട്ടുണ്ട്.