ന്യൂഡൽഹി:പൊതുമുതൽ വികൃതമാക്കിയതിന് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റും, എൻഎസ് യുഐ നേതാവുമായ റോക്കി ഉസീദിന് ഡൽഹി ഹൈക്കോടതിയുടെ ശാസന. യൂണിവേഴ്സിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് പൊതുമുതലുകളിൽ പോസ്റ്ററുകൾ പതിപ്പിച്ച് വികൃതമാക്കുകയും, അവ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഇത്തരത്തിൽ വികൃതമാക്കിയ ഇടങ്ങൾ സ്വന്തം ചിലവിൽ വൃത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇല്ലെങ്കിൽ കൂടുതൽ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു. പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും, പൊതുമുതൽ വികൃതമാക്കാൻ ശ്രമിക്കുന്നത് നാടിനെതിരേ നടക്കുന്ന പോരാട്ടമായാണ് വീക്ഷിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു