ന്യൂഡൽഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് ഉല്‍പ്പാദനക്ഷമതാ ബോണസ് നല്‍കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
റെയില്‍വേയുടെ ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമാക്കിയാണ് ഈ ആനുകൂല്യം. ഗസറ്റഡ് അല്ലാത്ത ജീവനക്കാര്‍ക്ക് (ആര്.പി.എഫ്/ആര്.പി.എസ്.എഫ് ഒഴികെ) 2016-17 സാമ്പത്തികവര്‍ഷത്തെ ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പിച്ചുള്ള ബോണസായി 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക നല്‍കുന്നതിനാണ് തീരുമാനം. റെയില്‍വേയിലുള്ള ഏകദേശം 12.30 ലക്ഷം ഗസറ്റഡ് അല്ലാത്ത ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ദസറ പൂജ അവധിക്ക് മുമ്പായി ഇത് നല്‍കും.
ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെടുത്തി ബോണസ് നല്‍കുന്നത് റെയില്‍വേ ജീവനക്കാരെ വലിയ അളവില്‍ ഉത്തേജിപ്പിക്കുന്നതിന് വഴിവയ്ക്കും. റെയില്‍വേയുടെ നടത്തിപ്പിലും പ്രവര്‍ത്തനങ്ങളിലും ഭാഗമായിട്ടുള്ള ജീവനക്കാര്‍ക്കായിരിക്കും ഇത് കൂടുതല്‍ ഊര്‍ജ്ജം പകരുക.
ഇതിലൂടെ അവര്‍ക്ക് തങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സുരക്ഷയും ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള റെയില്‍വേ സേവനം നടപ്പാക്കുന്നത് ഉറപ്പാക്കാനാകുമാകും. പരമാവധി പൊതുജനക്ഷേമം എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബോണസ് നല്‍കുന്നത് റെയില്‍വേ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വവും കാര്യക്ഷമതയും മെച്ചപ്പെടുത്തും.
റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ഉല്‍പ്പാദനക്ഷമതാ ബോണസായി നല്‍കുന്നതിന് 2,245.45 കോടിരൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ഉല്‍പ്പാദനക്ഷമതാ ബോണസിന് വേണ്ട പരമാവധി വേതനം പ്രതിമാസം 7000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ റെയിവേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം കണക്കാക്കി പരമാവധി 17,951 രൂപ വരെ ബോണസായി ലഭിക്കും.