കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമര്‍പ്പിക്കപ്പെട്ട 78 മേല്‍വിലാസങ്ങളില്‍ 28 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി.
ഹൈക്കോടതി സമന്സയച്ചപ്പോഴാണ് വിലാസത്തിലുള്ളവരല്ല നിലവിലെ താമസക്കാരെന്ന് വ്യക്തമായത്. തെരഞ്ഞെടുപ്പ് വേളയില്‍ വ്യാജ മേല്‍വിലാസം ഹാജരാക്കി വോട്ട് രേഖപ്പെടുത്തിയതിനു തെളിവാണിത്.ആകെ 259 സാക്ഷികളുള്ള കേസില്‍ ഇതുവരെ 181 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്.
തെരഞ്ഞെടുപ്പ് വേളയില്‍ താമസസ്ഥലത്തില്ലാതിരുന്നവർ, പോളിംഗ് ബൂത്തിലും പിന്നീട് കോടതി മുന്‍പാകെയും ഇട്ട ഒപ്പില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയവർ,മരണപ്പെട്ടവർ എന്നിവരുൾപ്പെടെ 85 എണ്ണം വ്യാജമെന്ന് തെളിവുകള്‍ പ്രകാരം നേരത്തെ തന്നെ വ്യക്തമായിരുന്നു .
അതേസമയം സമന്‍സ് കൈപ്പറ്റിയവരില്‍ രണ്ട് പേര് ഇന്ന് കോടതിയില്‍ ഹാജരായി വോട്ട് ചെയ്തത് തങ്ങളാണെന്ന് മൊഴി നല്കി. സമന്‍സ് കൈപ്പറ്റിയിട്ടും എത്താതിരുന്ന 5 പേരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
വിദേശത്തുള്ള 34പേർ,ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത മൂന്ന്പേർ എന്നിവരുൾപ്പെടെ ആകെ 37 പേരാണ് ഇനി സമന്‍സ് കൈപ്പറ്റാനുള്ളത്.കെ.സുരേന്ദ്രന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന ഭൂരിഭാഗം രേഖകളും ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്