ന്യൂഡൽഹി :രോഹിങ്ക്യകളുമായി ബന്ധമുള്ള അൽ-ഖ്വായ്ദ ഭീകരൻ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മ്യാന്മാറിനെതിരേ രോഹിങ്ക്യൻ മുസ്ലീങ്ങൾ നടത്തുന്ന ആക്രമണങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കവെയാണ് ഷാമി-ഉർ-റഹ്മാൻ എന്നയാൾ അറസ്റ്റിലായത്.
കിഴക്കൻ ഡൽഹിയിലെ ശകർപൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.തോക്ക്,വെടിയുണ്ടകൾ,ലാപ്ടോപ്,മൊബൈൽ ഫോൺ,ബംഗ്ലാദേശ് സിംകാർഡ്,ബംഗ്ലാദേശ് കറൻസി,യുഎസ് ഡോളർ എന്നിവയും,ബീഹാറിലെ കിഷൻഗാർഗിൽ നിന്നുള്ള തിരിച്ചറിയൽ കാർഡും ഇയാളിൽ നിന്നും കണ്ടെടുത്തു.ബംഗ്ലാദേശിൽ ജനിച്ച് ബ്രിട്ടനിൽ ജീവിച്ച ഇയാൾക്ക് ബ്രീട്ടീഷ് പൗരത്വമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മിസോറാം , മണിപ്പൂർ എന്നിവിടങ്ങളിൽ ഭീകരകേന്ദ്രങ്ങൾ സ്ഥാപിച്ച് രോഹിങ്ക്യകളെ മ്യാൻമറിനെതിരെ തിരിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം . 2014 ൽ ബംഗ്ളാദേശിലെത്തിയ ഇയാൾ അവിടെ രോഹിങ്ക്യകൾക്ക് ഭീകര പരിശീലനം നൽകിയിരുന്നു. അൽ – ഖ്വായ്ദയുടെ സിറിയൻ ഉപവിഭാഗമായ അൽ – നുസ്രയുടെ കീഴിലാണ് ഇയാളുടെ പ്രവർത്തനമെന്നും പൊലീസ് വ്യക്തമാക്കി .
പാലക്കാട് സ്വദേശിയും തേജസ് പത്രത്തിൽ ജോലി ചെയ്തിരുന്ന ആളുമായ അബു താഹിറും അൽ നുസ്രയിലായിരുന്നു പ്രവർത്തിച്ചിരുന്നത് . ഷാമി ഉർ റഹ്മാൻ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഭീകര ബന്ധം ഉണ്ടാക്കിയോയെന്ന് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.