മുംബൈ : കർണാടകയിൽ ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് ആർ.എസ്.എസിനെതിരെ വ്യാജ ആറോപണം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ് . ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമാൻ ജോഷിയാണ് കേസ് ഫയൽ ചെയ്തത് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട് .
കുർല മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത് . ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ ആർ.എസ്.എസ് ആണ് എന്ന പ്രഖ്യാപനത്തിനെതിരെയാണ് കേസ് . യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തിൽ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്ന് ജോഷി ഹർജിയിൽ പറയുന്നു. തന്റെ സുഹൃത്തുക്കൾ ഇവരുടെ പരാമർശം ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ആക്ഷേപിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം നോട്ടീസ് കിട്ടിയാലുടൻ നിയമ പരമായി പ്രതിരോധിക്കുമെന്ന് മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഞ്ജയ് നിരുപം പറഞ്ഞു . കേസിനെതിരെ നിയമപരമായി നീങ്ങുമെന്ന് സീതാറാം യെച്ചൂരിയും അറിയിച്ചു