ചണ്ഡീഗഡ് : റയാൻ ഇന്റർനാഷണൽ സ്കൂൾ മൂന്നുമാസത്തേക്ക് സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി ഹരിയാന മുഖ്യമന്ത്രി മഹോഹർലാൽ ഖട്ടർ . വിദ്യാർത്ഥിയുടെ കൊലപാതകം അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായും ഖട്ടർ പ്രഖ്യാപിച്ചു.
കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് സിംഗിനെ അടുത്ത മൂന്നുമാസത്തേക്ക് സ്കൂളിന്റെ ഉത്തരവാദിത്വം നൽകാനും തീരുമാനിച്ചു.
കേസിന് അർഹിക്കുന്ന പരിഗണന നൽകിയതിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് സംതൃപ്തി അറിയിച്ചു. ഏഴുവയസ്സുകാരനായ പ്രദ്യുമ്ന താക്കൂറിന്റെ മൃതദേഹം സ്കൂളിലെ ടോയ്ലറ്റിലാണ് കണ്ടത് . കുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് കണ്ടക്ടർ അശോക് കുമാർ കുട്ടി എതിർത്തിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത് .