ന്യൂഡൽഹി : ഭീകരവാദം പാകിസ്ഥാന്റെ ദേശീയ നയം. പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരർക്കും ഭീകര സംഘടനകൾക്കും പാകിസ്ഥാൻ സുരക്ഷിതതാവളമൊരുക്കുന്നുവെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി.
ഐക്യ രാഷ്ട്ര സഭയുടെ സമാധാനത്തിന്റെ സംസ്കാരം എന്ന വിഷയത്തിൽ നടന്ന് പൊതു സംവാദത്തിലാണ്പാകിസ്ഥാനെതിരെ ഇന്ത്യ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഭീകരവാദം പാകിസ്ഥാൻ ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണ്. ഭീകരർക്കും ഭീകരവാദ സംഘടനകൾക്കും സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്ഥാനെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി എസ്. ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
സമാധാനം സാധ്യമാകുന്നത് നല്ല അയ്ല്ക്കാരും പരസ്പര ബഹുമാനവും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുമ്പോഴാണ്. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. അക്കാര്യം പാകിസ്ഥാൻ ഇപ്പോഴെങ്കിലും മനസിലാക്കേണ്ട സമയാമാണിതെന്നും ഇന്ത്യ പറഞ്ഞു. ജനാധിപത്യ രാജ്യമെന്ന നിലയിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ ഇന്ത്യ മാനിക്കുന്നു. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഭീകരവാദികളേയും വിഘടനവാദികളേയും ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ല.
അഹിംസയിലൂടെ സമാധാനം സ്ഥാപിക്കാനാകുമെന്ന രാഷ്ട്രപിതാവ് ഗാന്ധിജിയുടെ തത്വമാണ് ഞങ്ങൾ പിന്തുടരുന്നതെന്നും ഇന്ത്യ ഐക്യ്രാഷ്ട്ര സഭയിൽ വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിയിൽ പാക് കേന്ദ്രീകൃത ഭീകര സംഘടനകളെ പേരെടുത്ത് വിമർശിച്ചുകൊണ്ടുള്ള സംയുക്ത പ്രമേയം പാസാക്കാൻ സാധിച്ച നയതന്ത്ര വിജയത്തിനു ശേഷമാണ് മറ്റൊരു അന്താരാഷ്ട്ര വേദിയിൽ പാകിസ്ഥാനെതിരെ ഇന്ത്യ തുറന്നടിച്ചത്.