ന്യൂഡൽഹി:നീറ്റ് പരീക്ഷയുടെ പേരിൽ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാൻ അനുവദിക്കരുതെന്ന് തമിഴ്നാടിനു സുപ്രീം കോടതിയുടെ നിർദേശം.പരീക്ഷയുടെ പേരിൽ ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ ആരെയും അനുവദിക്കരുത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട അനിത എന്ന ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതോടെ തമിഴ്നാട്ടിൽ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പസുകളിലടക്കം സമരം നടക്കുകയാണ്.നീറ്റിനെതിരായ സമരം ജല്ലിക്കെട്ട് മോഡലാകുമോയെന്ന ആശങ്കക്കു നടുവിലാണ് തമിഴ്നാട്.
സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നു ഡി.എം.കെ തിരുച്ചിറപ്പള്ളിയിൽ നടത്താനിരുന്ന പൊതുയോഗത്തിനു സംസ്ഥാന സർക്കർ അനുമതി നിഷേധിച്ചു.