ന്യൂഡൽഹി : വിമാനയാത്രയിൽ യാത്രക്കാർ പാലിക്കേണ്ട ചട്ടങ്ങൾ കർശനമാക്കി വ്യോമയാനമന്ത്രാലയം ഉത്തരവ് പുറത്തിറക്കി . വിഐപികൾക്കും യാതൊരു ഇളവും ചട്ടങ്ങളിൽ അനുവദിക്കാതെയുള്ള നിയമമാണ് പുറത്തിറക്കിയത്.
കഴിഞ്ഞ മാർച്ചിൽ ശിവസേന എം.പി എയർ ഇന്ത്യ ജീവനക്കാരനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു . എം.പിയ്ക്ക് എയർ ഇന്ത്യ വിമാനങ്ങളിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
മോശമായ പെരുമാറ്റത്തെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. വാക്കുകൾ കൊണ്ടുള്ള മോശമായ പെരുമാറ്റത്തിന് മൂന്നു മാസം വരെ യാത്ര നിരോധനം ഉണ്ടാകും . ശാരീരികമായി അക്രമിച്ചാൽ ആറുമാസം വരെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ അക്രമിച്ചാൽ ഏറ്റവും കുറഞ്ഞത് രണ്ട് വർഷമോ ആജീവനാന്തമോ യാത്ര വിലക്ക് നേരിടേണ്ടി വരും.
യാത്രക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. അവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. സുരക്ഷയുടെ പേരില്‍ വിമാന വിലക്ക് ചട്ടങ്ങളേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും സിന്‍ഹ വ്യക്തമാക്കി.
പരാതി പൈലറ്റിനെയാണ് അറിയിക്കേണ്ടത്. ഈ പരാതി ഇന്റേണൽ കമ്മിറ്റി ചർച്ച ചെയ്യണം. കമ്മിറ്റിയിൽ ജില്ല ജഡ്ജ് ചെയർമാനായും യാത്രക്കാരുടെ വിവിധ സംഘടന പ്രതിനിധികൾ അംഗങ്ങളായും ഉണ്ടാകണം. മുപ്പത് ദിവസത്തിനകം പരാതിയിൽ തീരുമാനമുണ്ടാകണം . അതുവരെ വിമാനക്കമ്പനിക്ക് വേണമെങ്കിൽ യാത്രക്കാരന് വിലക്ക് ഏർപ്പെടുത്താം.