ചണ്ഡീഗഡ് : ദേരാ സച്ചാ സൗദയുടെ ഹരിയാനയിലെ സിർസിലെ ആസ്ഥാനത്ത് റെയ്ഡ്. പരിശോധനയെ തുടർന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 41 കമ്പനി അർദ്ധ സൈനിക വിഭാഗത്തെയും സൈന്യത്തെയും നാല് ജില്ലകളിലെ പൊലീസിനെയും സുരക്ഷക്കായി വിന്യസിട്ടിട്ടുണ്ട്. സംഘർഷ സാധ്യത മുന്നിൽ കണ്ട് സിർസയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സ്വാത് ടീമും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കൊപ്പമുണ്ട് . പരിശോധന പൂർണമായും ചിത്രീകരിക്കും . റിട്ടയേഡ് ജില്ല ജഡ്ജി എ കെസ് പവാറിന്റെ മേൽനോട്ടത്തിലാണ് പരിശോധന. എണ്ണൂറു ഏക്കറിൽ പരന്നു കിടക്കുന്ന ദേര സൗദ സച്ച ആസ്ഥാനത്തിലെ പരിശോധനയ്ക്ക് ദിവസങ്ങൾ എടുത്തേക്കാമെന്ന് സൂചനയുണ്ട്.
സിആർപിഎഫ് , സശസ്ത്ര സീമാബെൽ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് , ബിഎസ്എഫ് എന്നീ സേനകളെ വിന്യസിച്ചിട്ടുണ്ട് . ആസ്ഥാനത്തിന് ചുറ്റുമായി 16 ചെക്ക് പോയിന്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസിൽ ദെര സച്ച സൗദ് അതലവൻ ഗുർമീത് സിംഗിനെതിരെ വിധി പറഞ്ഞ ദിവസം വലി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത് . മുപ്പത്തിയഞ്ചോളം പേർ പൊലീസ് നടപടിയിലും മറ്റുമായി കൊല്ലപ്പെട്ടിരുന്നു. ഗുർമീതിനു 20 വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്.