മലപ്പുറം : തിരൂരിൽ ആർ എസ് എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. ഗൂഡാലോചന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് ആർ എസ് എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിനെ റോഡിലിട്ട് ഒരു സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. . നിലവിൽ പിടിയിലായ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മുഹമ്മദ് ഹസനെ ഗൂഡാലോചന കേസിലാണ് അറസ്റ്റ് ചെയ്തത്.എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാളെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.
മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കൂടാതെ കേസിൽ ഉന്നത ഗൂഡാലോചന നടന്നതായും സംശയിക്കുന്നുണ്ട്. അതേ സമയം കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളവരെയും ഉന്നത ഗൂഡാലോചന നടത്തിയവരെയും പിടികൂടാത്തതിൽ രൂക്ഷമായ പ്രതിഷേധം ഉയരുന്നുണ്ട്. ഐ എസ് ഭീകരർക്ക് ഈ കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്