കൊച്ചി: ഭീകരവാദ റിക്രൂട്ടിംഗ് കേസിലെ എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന് അഖിലയുടെ അഭിഭാഷകന്. കൊച്ചിയിലെ ചില മാദ്ധ്യമപ്രവര്‍ത്തകരും, ഏതാനും അഭിഭാഷകരും, മാവോയിസ്റ്റ് അനുകൂല നേതാക്കളുമാണ് ഇതിന് പിന്നിലെന്നാണ് വെളിപ്പെടുത്തല്‍.
ഹൈക്കോടതിയില്‍ കേസ് തോറ്റതിന് പിന്നാലെ പ്രധാന സാക്ഷിയെ സ്വാധീനിക്കുന്നതിനും തുടര്‍ നടപടികള്‍ അട്ടിമറിക്കുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചുവെന്നാണ് അഖിലയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചാനലിലെ കൊച്ചിയിലെ ലേഖിക അഖിലയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി വിധിക്ക് പിന്നാലെ ഹര്‍ജി നല്‍കിയത് ദുരൂഹമാണെന്നാണ് ആരോപണം.
തന്നെ ജോലിയുടെ ഭാഗമായി അഖിലയുടെ വീട്ടില്‍ കയറാനും പെണ്‍കുട്ടിയോട് സംസാരിക്കാനും അനുവദിക്കണമെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാദ്ധ്യമപ്രവര്ത്തകയാണെന്ന കാരണത്താല്‍ അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാനും ഉത്തരവിനെ ചോദ്യം ചെയ്യാനും അധികാരമില്ലെന്ന് കോടതി ഇവരെ ശകാരിക്കുകയാണ് ഉണ്ടായതെന്നും അഡ്വ. രാജേന്ദ്രന് പറയുന്നു.
ഇതിനിടെ ഓണത്തിന് അഖിലയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനുള്ള ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഡ്വ. ജഹാംഗീര്‍ എന്നയാളുടെ പേരില്‍ പോലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാവ് പൗരന് മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും അവകാശപ്പെടുന്നു.
നേരത്തെ അഖിലയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ഒരു വെബ് പോര്‍ട്ടലിലെ റിപ്പോര്‍ട്ടര്‍ മൃദുല ഭവാനി ഉള്‍പ്പെടെയുള്ളവരെ വൈക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.