വാഷിംഗ്ടൺ: അമേരിക്കയിൽ രണ്ട് ദിവസമായി തുടരുന്ന ഹാർവേ ചുഴലിക്കാറ്റിൽ കനത്ത നാശം. ഇനിയും കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
12 വർഷത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഹാർവേ. മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് അമേരിക്കയിലെ എണ്ണസമ്പന്ന മേഖല ലക്ഷ്യംവച്ചാണ് നീങ്ങുന്നത്.
ശക്തമായ കാറ്റിനെ തുടർന്ന് നിരവധി എണ്ണ ശുദ്ധീകരണശാലകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഒരുലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. നിരവധി കെട്ടിടങ്ങളും തകർന്നു. വിമാനസർവ്വീസുകൾ നിർത്തി വച്ചു. രാജ്യമെങ്ങും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.