ന്യൂഡൽഹി: അനുയായിയെ പീഡിപ്പിച്ച കേസിൽ ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ വ്യാപക അക്രമങ്ങളുമായി അനുയായികൾ.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ടായ അക്രമങ്ങളിൽ 28 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.
സമാധാനം പാലിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നാളെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.