ന്യൂഡൽഹി : ബലാഝംഗ കേസിൽ നിയമ നടപടി നേരിടുന്ന ദേരാ സച്ചാ സൗദാ തലവൻ ഗുരു ഗുർമിത് റാം റഹിം സിംഗിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും. വിധി റാം റഹിം സിംഗിന് പ്രതികൂലമാണെങ്കിൽ പരക്കെ അക്രമങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
ബലാത്സംഗക്കേസില്‍ നിയമനടപടി നേരിടുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുരു ഗുര്‍മിത് റാം റഹീം സിങ്ങിന്റെ വിധി കോടതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ചണ്ഡിഗഢിലെ ആശ്രമ തലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന നിയമനടപടികള്‍ക്ക് ശേഷം കേസില്‍ ആദ്യമായി കോടതി വിധി പ്രസ്താവിക്കയാണ്. വിധി എതിരാണെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ഹരിയാനയിലെ പഞ്ചകുള ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. 1999ല്‍ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്തെന്ന കേസ് 2002ലാണ് സിബിഐ ഏറ്റെടുക്കുന്നത്. 2017 ആഗസ്റ്റ് 17ന് ആയിരുന്നു ഈ കേസിലെ അവസാന വാദം. ആര്യോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗുര്‍മീത് സിങ് അന്ന് ഹാജരായിരുന്നില്ല.
മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. സ്ഥിതിഗതികള്‍ നിന്ത്രിക്കുന്നതിനായി 10 കമ്പനി ബിഎസ്എഫ് സേനയെ ആശ്രമ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇനിയും ആളുകള്‍ എത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.