കൊച്ചി: സ്വാശ്രയ പ്രവേശനത്തിൽ പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. പ്രവേശന ഫീസ് അഞ്ച് ലക്ഷമായി തുടരും. ആറ് ലക്ഷം ബോണ്ടായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു
പ്രവേശനപ്പട്ടിക 29 ന് അകം പുറപ്പെടുവിക്കണമെന്നും ഈ മാസം മുപ്പത്തി ഒന്നിനകം പ്രവേശനം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹർജിയിൽ വ ാദം കേൾക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്.
സംസ്ഥാന സർക്കാർ മാനേജ്മെന്റുകളുടെ കളിപ്പാവയായി മാറുകയാണന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
എൻട്രൻസ് കമ്മീഷണറെയും കോടതി ശാസിച്ചു, കോടതിവിധി എൻട്രൻസ് കമ്മീഷണർ സൗകര്യപൂർവം വളച്ചൊടിക്കുകയാണെന്ന് കോടതി വിമർശിച്ചു.
ജാതിയുടെ അടിസ്ഥാനത്തിൽ പലരും കീശ വീർപ്പിക്കുകയാണ്. ഉത്തരേന്ത്യയിലേക്കാളും അപകടകരമായാണ് കേരളത്തിൽ ജാതി വ്യവസ്ഥ നിലനിൽക്കുന്നതെന്നും കോടതി പറഞ്ഞു.